Wednesday, August 10, 2011

സ്വാതന്ത്ര്യദിന ചിന്തകള്‍

1
2006 ആഗസ്റ്റ് 15. സ്വാതന്ത്ര്യത്തിന്റെ അരുണാഭ കിഴക്കേ ചക്രവാളത്തില്‍നിന്ന്  ഉയര്‍ന്ന് പൊങ്ങുന്നതിന് മുമ്പേ ഞാന്‍ എറണാകുളത്തേക്ക് പുറപ്പെട്ടു; അവിടെനിന്നും പാനായിക്കുളത്തേക്കും. സ്ഥലമറിയാത്തതുകൊണ്ട് സ്റ്റോപ്പിലെത്തുമ്പോള്‍ പറയണമെന്ന് കണ്ടക്ടറോട് കാലേക്കൂട്ടി പറഞ്ഞുറപ്പിച്ചിരുന്നു. സ്റ്റോപ്പില്‍ ഞാനിറങ്ങി. നേര്‍ത്തമഴ ചിണുങ്ങി ചിണുങ്ങി പെയ്യുന്നുണ്ട്. കട കമ്പോളങ്ങള്‍ തുറന്നു വരുന്നതേയുള്ളൂ. ആദ്യമായെത്തുന്നതിന്റെ അപരിചിതത്വം നന്നായി അറിയാനുണ്ട്.
വഴിവക്കില്‍ കണ്ട കാരണവരോട് ഹാപ്പി ആഡിറ്റോറിയം എവിടെയെന്നന്വേഷിച്ചു: 'മോനേ, അടുത്ത ജംഗ്ഷനിലാണല്ലോ, നടക്കാനുള്ള ദൂരമേയുള്ളു'. മഴ പെയ്യുന്നുണ്ട്. അടുത്തുകണ്ട ഓട്ടോറിക്ഷക്കാരനെ വിളിച്ച് ഹാപ്പി ആഡിറ്റോറിയത്തിലെത്തി.

No comments:

Post a Comment