Tuesday, August 16, 2011

  3 
     രണ്ട് ജീപ്പുകളില്‍ ഷട്ടിലടിച്ചാണ് ഞങ്ങളെ ബിനാനിപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. സമയം ഉച്ചയാകുന്നതേയുള്ളൂ. സ്‌റ്റേഷനിലെത്തിച്ചെങ്കിലും പ്രത്യേകിച്ചൊന്നുമില്ല- കുറെ സമയത്തേക്ക് ആരും ഒന്നും ചോദിച്ചത് തന്നെയില്ല. എസ്.ഐ വന്നാല്‍ വിട്ടയക്കുമെന്ന് കൂട്ടിക്കൊണ്ടുവന്ന പോലീസുകാരും പറഞ്ഞു. പിന്നെ എസ്.ഐ വന്നു. പലതും ചോദിച്ചറിഞ്ഞു. 'ഉടനെ വിടുമോ സാറേ' ഞങ്ങള്‍ ചോദിച്ചു. സി.ഐ വരട്ടെ നോക്കാം. സ്‌റ്റേഷനില്‍ നിന്ന് അകത്തേക്കും പുറത്തേക്കും നിരന്തരമായി വന്നുംപോയുംകൊണ്ടിരുന്ന ഫോണ്‍ കോളുകള്‍ കാര്യങ്ങള്‍ അവതാളത്തിലാക്കുമെന്ന് നന്നായി അറിയാമായിരുന്നു. സി.ഐ വന്നു, പിന്നെപിന്നെ നിരനിരയായി യൂണിഫോമിലും അല്ലാതെയും പോലീസുകാര്‍ വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ സ്വഭാവത്തിലും ഭാഷയിലും പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങി.
    മണി നാല് കഴിഞ്ഞു. അതുവരെ സ്റ്റേഷനിലുള്ളിലായിരുന്ന ഞങ്ങളോട് മുറ്റത്തേക്കിറങ്ങാന്‍ പറഞ്ഞു. പുറത്ത് ക്യാമറയുമായി ആളുകള്‍ റെഡിയായിരുന്നു. ഞങ്ങളെ നിരത്തിനിര്‍ത്തി. ഫ്‌ളാഷുകള്‍ മിന്നിത്തെളിഞ്ഞു.
    അല്‍പം കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ വന്നു പറഞ്ഞു: ' ഈ സ്റ്റേഷനില്‍ സൗകര്യക്കുറവുള്ളതുകൊണ്ട് നിങ്ങളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയാണെന്ന'്. മുറ്റത്ത് 'ഇടിവണ്ടി' വന്നു നിന്നതിന്റെ ശബ്ദം. ഞങ്ങളേയും കൊണ്ട് പോലീസുകാര്‍ പുറത്തേക്കിറങ്ങി. സ്റ്റേഷന്റെ പരിസരമാകെ ജനങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്തത്ര തിരക്ക്.

1 comment:

  1. Lot of people doesn't know the truth yet. Thanks a lot for starting this.

    ReplyDelete